സ്കൂട്ടറിൽ വെച്ച പടക്കം പൊട്ടിത്തെറിച്ച് പിതാവും മകനും മരിച്ചു

പുതുച്ചേരി: സ്‌കൂട്ടറില്‍ കൊണ്ടുപോവുകയായിരുന്ന പടക്കം പൊട്ടിത്തെറിച്ച് അപകടം. ആഘോഷങ്ങൾക്കായി വാങ്ങിയ പടക്കവുമായി സ്കൂട്ടറിൽ പോകുന്നതിനിടെ പടക്കം പൊട്ടിത്തെറിച്ച് അച്ഛനും മകനും മരിച്ചു . പുതുച്ചേരിയിലെ കാട്ടുകുപ്പത്താണ് വ്യാഴാഴ്ച വൈകീട്ടോടെ ദാരുണ സംഭവം ഉണ്ടായത്. കലൈയരശനും മകൻ പ്രദീഷുമാണ് മരിച്ചത്. പ്രദീഷിന് ഏഴ് വയസാണ് പ്രായം. പടക്കം പൊട്ടിയുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.
ദീപാവലി ആഘോഷിക്കാന്‍ ഭാര്യ വീട്ടില്‍ പോയി മകനേയും കൂട്ടി സ്വന്തം വീട്ടിലേക്ക് വരികയായിരുന്നു കലൈയരശന്‍. രണ്ട് സഞ്ചികളില്‍ നിറയെ പ്രാദേശിക നിര്‍മിതമായ പടക്കം വാങ്ങി സ്‌കൂട്ടറില്‍ വെച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു രണ്ടുപേരും. സ്‌കൂട്ടറിലെ പടക്ക സഞ്ചിക്ക് തീപ്പിടിച്ചതാണ് അപകടത്തിന് ഇടയാക്കിയത്. ഇരുവരും സ്‌ഫോടന സ്ഥലത്ത് വച്ച് തന്നെ മരിച്ചു.
പ്രദീഷും കലൈയരശനും സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു. പടക്കത്തിന് ചൂടുപുടിച്ചതിനാലാകാം പൊട്ടിത്തെറിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ ഇത് ശാസ്ത്രീയ മായ പരിശോധനകൾക്ക് ശേഷം മാത്രമേ വ്യക്തമാകൂ. സ്ഫോടനത്തിൽ സ്കൂട്ടറിന് സാരമായ കേടുപറ്റി.