ബി എസ് എൻ എൽ ഓഫീസിൽ എത്തിയ ഫോൺ കോളിന് ജീവനക്കാരൻ നൽകിയ മറുപടി വിവാദമാകുന്നു

 
x

നെന്മാറ : ബി എസ് എൻ എൽ ഓഫീസിൽ എത്തിയ ഫോൺ കോളിന് ജീവനക്കാരൻ നൽകിയ മറുപടി വിവാദമാകുന്നു. നെല്ലിയാമ്പതി പുലയന്‍പാറ സ്വദേശിയായ ജംഷീര്‍ നെന്മാറ ബിഎസ്എന്‍എല്‍ എക്സ്ചേഞ്ചിലേക്ക് ഫോണ്‍ വിളിച്ചത് കഴിഞ്ഞ ഞായറാഴ്ചയാണ്. മൂന്ന് ദിവസമായി നെറ്റ്വര്‍ക്കിലുണ്ടായ തകരാര്‍ ബോധ്യപ്പെടുത്താനായിരുന്നു വിളിച്ചത്.ഫോണെടുത്തത് സെക്യൂരിറ്റി ജീവനക്കാരന്‍. നെറ്റ് വര്‍ക്ക് തകരാര്‍ പരിഹരിക്കണമെന്ന ആവശ്യത്തിന് മറു ചോദ്യം നെല്ലിയാമ്പതിയില്‍ വാറ്റുകിട്ടുമോയെന്നായിരുന്നു.

മന്ത്രിമാരൊക്കെ മരിച്ചാല്‍ മാത്രമേ ബിഎസ്എന്‍എല്‍ നന്നാവൂ എന്നും അയാൾ പറഞ്ഞു. മേലുദ്യോഗസ്ഥരോട് പരാതി പറഞ്ഞതോടെ വീട്ടിലെ നെറ്റ് വര്‍ക്ക് നഷ്ടപ്പെട്ടുവെന്നും ജംഷീർ പറഞ്ഞു.ഓപ്പണ്‍ ഡിഗ്രി വിദ്യാര്‍ത്ഥിയാണ് ജംഷീര്‍.  


എക്സ്ചേഞ്ച് ഓഫീസറെയടക്കം വിഷയം   ബോധ്യപ്പെടുത്തിയപ്പോള്‍ മുതല്‍ തന്റെ വീട്ടില്‍ മാത്രം നെറ്റ് വര്‍ക്കില്ല. മാതാവ് നസീമ അംഗണ്‍വാടി അധ്യാപികയാണ്. ഓണ്‍ലൈന്‍ വഴിയാണ് അംഗണ്‍വാടിയുമായി ബന്ധപ്പെട്ട
പലയോഗങ്ങളും നടക്കുന്നത്. ഈ സാഹചര്യത്തില്‍കൂടിയായിരുന്നു താൻ ബിഎസ്എന്‍എല്‍ എക്സ്ചേഞ്ചില്‍ ബന്ധപ്പെട്ടത്. - ജംഷീർ പറഞ്ഞു.

From around the web